21 January 2013

പഴകിയ നോട്ട്


മുഷിഞ്ഞ് കറുത്ത്
വിയര്‍പ്പിന്‍റെ ദുര്‍ഗ്ഗന്ധവും പേറി
വേരറ്റ ചെടിയുടെ ഇലപോലെ
തളര്‍ന്നിരുന്നാല്‍
ആരാണ് കൂടെക്കൂട്ടുക?

ചന്തപ്പെണ്ണിന്‍റെ അരക്കെട്ടിലും
വേശ്യകളുടെ മുലകള്‍ക്കിടയിലും
കിടപ്പറക്കരികിലും ഇരുട്ടിലും
കാലം കഴിച്ചൊരടയാളങ്ങള്‍

നിറം മങ്ങിയ നഗരത്തിന്‍റെ
ദ്രവിച്ച് പിന്നിയ ഭാഗത്ത് നിന്നാണീ
തുച്ഛമായ വിലയെന്‍ കൂടെച്ചേര്‍ന്നത്

അതിലെ
സത്യത്തിന്‍റെ കണ്ണുകളില്‍
രോഷത്തിന്‍റെ കനലുകള്‍
ചങ്ങലക്കുള്ളിലെന്നപോല്‍ 
പിടയുന്ന കാണാമായിരുന്നു

വിശപ്പിന് പകരം വക്കുമ്പോഴുള്ളൊ-
രാനന്ദം എവിടെയും കിട്ടിയില്ലത്രെ!

ചതിയുടെ വില ചൂതിനും 
മന്ത്രത്തിന്‍റെ വില മരുന്നിനും 
നേര്‍ച്ചവച്ചത് ലഹരിക്കും
പോയ വഴികള്‍

തെരുവിന്‍റെ പിന്നാമ്പുറങ്ങളില്‍
ചോപ്പ് മാറാത്ത ശരീരങ്ങളില്‍
കഴുകന്മാര്‍ ഭോഗാസക്തിക്കായ്
മറയാക്കുമ്പോള്‍ തന്നിലെ വിലയെ
സദാ ശപിച്ചുകൊണ്ടിരിക്കും

മുഴിഞ്ഞ് കറുത്ത്
വിയര്‍പ്പിന്‍റെ ദുര്‍ഗ്ഗന്ധവും പേറി
വേരറ്റ ചെടിയുടെ ഇലപോലെ
തളര്‍ന്നിരുന്നാല്‍
ഒരു ദുരന്തത്തിനും 
ഇരയാകേണ്ടിവരില്ലെന്നോ?

കാഴ്ചകള്‍ എന്നത്തേക്കാളും വിരസമായ ഒരു ദിവസമായിരുന്നു അത്. പുറത്തേക്കിറങ്ങി നേരെ നടന്നത് റെയിൽവേ സ്റ്റേഷനിലേക്ക്. ടിക്കറ്റെടുത്തോ എന്നോർമയില...