05 June 2011

നിശ്ചലം

ജീവിതത്തിന്‍റെ വരണ്ട
പാടശേഖരങ്ങളില്‍
നിര്‍ജലീകരണം സംഭവിച്ച
പശമണ്ണ് പഞ്ചഭുജങ്ങളായി
ഭിന്നിച്ച് നിന്നു.

ഒരുമയില്‍ സഫലമാകുന്ന
ഒരായിരം സ്വപ്നങ്ങളുടെ
കൊയ്ത്തുപാട്ട്
മണ്ണിന്‍റെ മാറില്‍ തേട്ടിവന്നു

പൈതൃകമെല്ലാം ചരക്കാക്കി
ശവംതീനിപ്പക്ഷികള്‍
കാവലിരുന്നു.
വിലക്കുവാങ്ങിയ അഴുക്കുവെള്ളം
തലക്കുമുകളില്‍നിന്ന് അന്നനാളം വഴി
അടിവയറ്റിലെത്തിയപ്പോള്‍
കുട്ടിയുടെമുഖത്ത് പരസ്യത്തിളക്കം

ചിന്തകളും ശരീരവും
സ്വീകരണമുറിയുടെ
കോണുകളില്‍ നിക്ഷേപിച്ച്
അനുസരണയുള്ള പ്രജയാകാന്‍
മനുഷ്യക്കോലങ്ങള്‍ മത്സരിച്ചു.

No comments:

Post a Comment

കാഴ്ചകള്‍ എന്നത്തേക്കാളും വിരസമായ ഒരു ദിവസമായിരുന്നു അത്. പുറത്തേക്കിറങ്ങി നേരെ നടന്നത് റെയിൽവേ സ്റ്റേഷനിലേക്ക്. ടിക്കറ്റെടുത്തോ എന്നോർമയില...