10 May 2011

എവിടെയോ പതുങ്ങിയിരിപ്പുണ്ട്

ചുവപ്പ് നാടക്കുള്ളില്‍
കൊരുത്ത് കിടക്കുകയാണ്
ചുറ്റിലും ഇറുകിപ്പിടിച്ച പ്രാണികള്‍
പെട്ടന്നാണ് കലാമണ്ഡലം
ഹൈദരലിയുടെ കഥകളിപ്പദങ്ങള്‍...
നീളാതെ ഞെക്കി ചെവിയിലമര്‍ത്തി
മുഖവുരയില്ലാതെ മോഴി കേട്ടു

" മകള്‍ വയസ്സറിയിച്ചു "
ആനന്ദവും ആശങ്കയും
മുഖത്ത് പടരാന്‍ മത്സരിച്ചു

വീട്ടിലേക്ക് ചെറുതല്ലാത്ത ദൂരം
ടിക്കറ്റെടുത്ത് സീറ്റില്‍ തലചാച്ചു
എണ്ണയില്ലാത്ത മുടിയിഴകള്‍
കാറ്റില്‍ പിറകോട്ട്
വഴിയോരക്കാഴ്ച്ചകള്‍ അവ്യക്തം
ദൂരെനിന്നേതോ ചൂളംവിളി
ആര്‍ത്തലച്ച് അടുത്തടുത്ത്
അകന്നകന്നകന്ന്
കംപാര്‍ട്ട്മെന്‍റുകള്‍...
ഇടനാഴികള്‍....സ്റ്റേഷനുകള്‍....
വിജനമായ തെരുവുകള്‍...
ഒറ്റയടിപ്പാതകള്‍...
കുന്നുകള്‍.. കുന്നിന്‍ ചരിവുകള്‍...
കലാലയങ്ങള്‍.....കതിര്‍മണ്ഡപങ്ങള്‍....
എവിടെയോ, എവിടെയോ
ധമനികളില്‍ തിരയിളക്കം
എവിടെയോ, എവിടെയോ
പതുങ്ങിയിരിപ്പുണ്ട്.

No comments:

Post a Comment

കാഴ്ചകള്‍ എന്നത്തേക്കാളും വിരസമായ ഒരു ദിവസമായിരുന്നു അത്. പുറത്തേക്കിറങ്ങി നേരെ നടന്നത് റെയിൽവേ സ്റ്റേഷനിലേക്ക്. ടിക്കറ്റെടുത്തോ എന്നോർമയില...