21 January 2013

അതിര്‍ത്തികള്‍

ചരിത്രം 
കറുത്ത മഷിയില്‍ 
മുങ്ങുന്നതിന് മുന്നേ
അടിവയറ്റിലുയര്‍ന്ന
അഗ്നിയാകാം 
അതിര്‍ത്തി വരക്കാന്‍
പഠിപ്പിച്ചത്

വിത്തിലേക്കൊഴുകിവന്ന
ജലത്തിന്‍റെ വഴികളിലല്ല
അത് വാര്‍ന്നുപോകുന്ന വഴികളിലാണ്
വരമ്പുകള്‍ തീര്‍ത്തത്

വരമ്പുകള്‍ 
അതിര്‍വരമ്പുകളായ്
വന്മതിലോളം 
ഉയര്‍ന്നു പൊങ്ങി

വരുന്ന വഴികളെല്ലാം
ഇന്നും മലര്‍ക്കെ
തുറന്ന് വച്ചിരിക്കുകയാണ്

അതിര്‍ത്തികള്‍ വേദനകളാണ്
അതിലെ മുള്ളുകള്‍ 
സ്വയം പറയുന്നതതാണ്

കഴുത്തറ്റം വിരിയുന്ന
ചെമ്പനീര്‍പ്പൂക്കള്‍
അതിര്‍ത്തികള്‍ ഭേദിച്ച്
ആഘോഷങ്ങള്‍ തീര്‍ക്കുന്നുണ്ട്
കണ്ണീരും

കാണുന്നമുള്ളുകള്‍ 
പിഴുതെറിഞ്ഞാലും
വിഷമുള്ളുകളാല്‍
കാണാത്തിടം
നീ വരച്ചുവച്ചിരിക്കുന്ന
അതിര്‍ത്തികള്‍
നമുക്കെങ്ങനെ മായ്ക്കാനാകും ?

കാഴ്ചകള്‍ എന്നത്തേക്കാളും വിരസമായ ഒരു ദിവസമായിരുന്നു അത്. പുറത്തേക്കിറങ്ങി നേരെ നടന്നത് റെയിൽവേ സ്റ്റേഷനിലേക്ക്. ടിക്കറ്റെടുത്തോ എന്നോർമയില...