21 January 2013

വാടകവീട്

ജാലകപ്പുറകിലെ 
ആകാശംപോല്‍ ജീവിതം 
വാടകച്ചീട്ടിന്‍റെ അഴികളില്‍ 
തൂങ്ങിക്കിടക്കുന്നു

അഴികള്‍ മുറിച്ച് 
ഒരുതരിവിണ്ണില്‍
ജീവിതം കുഴിച്ചിട്ട് വളര്‍ത്തണം

നീക്കിയിരുപ്പുകള്‍ക്ക്മേല്‍
നിലനില്‍പിന്‍റെ ഭ്രാന്തന്‍
കരിമഴിനൃത്തമാടുമ്പോള്‍
സ്വപ്നങ്ങളില്‍ 
ഗ്രഹണമഴ പെയ്യുന്നുണ്ട്

പിണങ്ങിക്കിടന്ന വീട്ടുപകരണങ്ങള്‍
തമ്മില്‍പ്പുണര്‍ന്ന് 
വീണ്ടും യാത്രക്കൊരുങ്ങി

തളര്‍വാതംവന്ന അമ്മയും
കയര്‍പാകിയ കട്ടിലും 
യാത്രയില്‍ 
എവിടെ പൊതിഞ്ഞ് വക്കണമെന്ന
ചിന്തയിലായിരുന്നയാള്‍

തെക്കേപ്പുറത്തെ അമ്പിളിമാമനെ
ആര് പൊതിഞ്ഞെടുക്കും?
അമ്മക്കൊക്കത്തിരുന്ന് 
അമ്മുവിന്‍റെ ചോദ്യം

പതിവായെത്തുന്ന 
കറുമ്പിക്കാക്കയുടെ തുറിച്ച്നോട്ടവും 
നാലുമണിപ്പൂച്ചിരിയും 
കുളിര്‍ക്കാറ്റും
പൊതിഞ്ഞ് കെട്ടുന്ന തിരക്കിലായിരുന്ന
അമ്മുവിന്‍റെ ചേച്ചി 
ഈ സമയം
അകത്തേക്കൊന്നെത്തിനോക്കി

_____________________________DK

കാഴ്ചകള്‍ എന്നത്തേക്കാളും വിരസമായ ഒരു ദിവസമായിരുന്നു അത്. പുറത്തേക്കിറങ്ങി നേരെ നടന്നത് റെയിൽവേ സ്റ്റേഷനിലേക്ക്. ടിക്കറ്റെടുത്തോ എന്നോർമയില...