19 January 2013

കേശഭാരം (ഞാന്‍ കണ്ടെന്‍റെ നാട്ടു കാഴ്ചകള്‍,)


കത്രികലക്വാ തുറന്നടയ്ക്കുന്ന
ക്ളിക് ക്ളിക്
ശബ്ദത്തിന്‍റെ താളത്തില്‍
ഗോപിയേട്ടന്‍
ചരിത്രമോരോന്നും
തുണിയുരിഞ്ഞ് വയ്ക്കുമ്പോള്‍
യുദ്ധക്കളത്തെ സ്മരിക്കുംവിധം
കേശഭാരം നിലത്ത്
ചിതറിക്കിടക്കുന്നുണ്ടാകും

വര്‍ത്താമനാകാല 
വാര്‍ത്തകള്‍ തിന്ന്
കറുത്ത ചരിത്രമൊഴുകുന്ന
യുദ്ധക്കളത്തിലേക്ക്
തലയെടുത്തുവയ്ക്കുവാന്‍
എത്രപേരാണ്
ഒഴിവുദിനങ്ങളില്‍
കാത്തുനില്പുണ്ടാകുക

പൗഡറിട്ട് 
പടിയിറങ്ങുമ്പോള്‍
ഒരു വായനശാലയില്‍
കയറിയിറങ്ങിയ 
അനുഭവമായിരുന്നന്ന്

മകന്‍ 
ഈറനണിഞ്ഞ
വെള്ളമുണ്ടുടുത്ത്
കാക്കയ്ക്ക് 
ചോറ് നല്കുന്ന
കണ്ടപ്പോഴാണ്
ഗോപിയേട്ടനെ
ചരിത്രം കൊണ്ടുപോയ
കഥയറിഞ്ഞത്

വെളുത്തിരിക്കുമ്പം
കറുത്തനാടിന്‍റെ
ചിരിയറിഞ്ഞാലും
അയലത്തെ കരച്ചിലില്‍
കണ്ണെത്തുന്നേയില്ല

"തല കാടുപിടിച്ചല്ലോ!"
ഭാര്യയുടെ ഓര്‍മ്മപ്പെടുത്തല്‍ .....

ഇരകിട്ടാതലറുന്ന
കിളിയൊച്ചപോലെ
ഗോപിയേട്ടന്‍റെ കത്രിക 
മകന്‍റെ കയ്യിലിരുന്ന്
തലയ്ക്കുചുറ്റും
വലംവച്ച് കരയുന്നുണ്ട്

മിന്നിത്തെളിയുന്ന 
ചിത്രങ്ങളില്‍ കാഴ്ച നഷ്ടപ്പെട്ട്
ആള്‍ക്കാര്‍ കാത്തിരിക്കുന്നു

അവന്‍ അടക്കം പറയുന്നു....

എന്‍റെ വാദ്ധ്യാരേ..

നീക്കിയിരിപ്പ് വച്ച്
പുഴയുടെയാഴത്തിലും
മണ്ണിന്‍റ മാറിലും കൈവച്ചാല്‍ 
ഇതുവരെയുള്ള ജീവിതം
തിരുത്തിയെഴുതാം

കാടിറക്കി മടങ്ങുമ്പോള്‍
ചരിത്രം തലയറത്തവരുടെ-
യിടയില്‍ നിന്ന് 
ഗോപിയേട്ടന്‍ 
തിരിച്ച് വിളിക്കുന്നപോലെ

എങ്കിലും
പുഴയുടെയാഴത്തിലും
മണ്ണിന്‍റ മാറിലും
മനസ്സ് കൊരുത്ത് ഞാന്‍ ......

കാഴ്ചകള്‍ എന്നത്തേക്കാളും വിരസമായ ഒരു ദിവസമായിരുന്നു അത്. പുറത്തേക്കിറങ്ങി നേരെ നടന്നത് റെയിൽവേ സ്റ്റേഷനിലേക്ക്. ടിക്കറ്റെടുത്തോ എന്നോർമയില...