18 September 2011

തെരുവുതന്നെ സ്വര്‍ഗ്ഗവും

പിറവിയൊരു പാപമോ,
പുലരികാണാന്‍ മഹാഭാഗ്യം
തന്നരൊമ്മ പാപിയോ

അറുതിയില്ല നിസ്വതക്കു-
മറിവില്ലതു മാറ്റുവാന്‍,
തെരുവുതന്ന രോഗവും

തെരുവുതന്നെ സ്വര്‍ഗ്ഗവും
തെരുതന്നെ നരകവും

ഒരുപിടി മണ്ണില്ലൊന്നു
തുപ്പുവാന്‍പോലും സ്വന്തമായ്
തുപ്പരുത് തെരുവിലെന്നൊരു
ചിത്രപ്പലക കണ്ടു ഞാന്‍
അറിവുപകരുമാലയങ്ങള്‍
അത്രയേറെ കണ്ടുഞാന്‍
അലയുമഭയം തേടുമെന്‍റെ
മിഴികളാരു കാണുവാന്‍

നിറങ്ങളെത്ര നേരിനായ്
വാനിലുയര്‍ന്നു പാറിടുന്നു
കരങ്ങളെത്ര പോരിനായ്
കൈയ്യുയര്‍ത്തി നിന്നടുന്നു

വാക്കുള്‍ക്ക് വിശപ്പടക്കാന്‍
ശക്തിയുണ്ടെന്നറിഞ്ഞു ഞാന്‍
തുടര്‍ച്ചകൊണ്ട് വാക്കിനെ
പഴിക്കതന്നെ പാപി ഞാന്‍

കാഴ്ചകള്‍ എന്നത്തേക്കാളും വിരസമായ ഒരു ദിവസമായിരുന്നു അത്. പുറത്തേക്കിറങ്ങി നേരെ നടന്നത് റെയിൽവേ സ്റ്റേഷനിലേക്ക്. ടിക്കറ്റെടുത്തോ എന്നോർമയില...