16 August 2011

വഴിപിരിയുമ്പോള്‍


ഹിമശൈലങ്ങളെ തഴുകുന്ന
വെണ്‍മേഘങ്ങളെപ്പോലെ
അവന്‍ അവളോടെ ചേ‍ര്‍ന്നിരുന്നു

കരള്‍ പകുത്ത്
തിരിച്ചറിയാനാകാത്ത വിധം
അവര്‍ ഒന്നായെന്ന്

ആലസ്യത്തില്‍ ഉറക്കത്തിലേക്ക്
വഴുതിവീണപ്പോള്‍
പോയകാലം സ്വപ്നങ്ങളില്‍
കടന്നവര്‍ വഴിപിരിഞ്ഞു
അവള്‍ പാടവരമ്പിലൂടെ
കതിരിന്‍റെ കനവും
കളയുടെ പരപ്പും കണ്ട്
ചാലുകളില്‍ നിന്ന് ചാലുകളിലേക്ക്
നീര്‍തെളിച്ച് സൂര്യനെ നോക്കി.

അവന്‍ തെരുവിന്‍റെ
പിന്നാമ്പുറങ്ങളിലൂടെ
രസഗുളയിട്ട ചില്ലുപാത്രത്തിലൂടെ
ഗ്രാമഫോണില്‍ നിന്നെഴുകിയ
ദേശിന്‍റെ നിമ്നോന്നതങ്ങിലൂടെ
അടുക്കളപ്പുരയുടെ
പിന്നിലെ അഴുകിയ പാത്രങ്ങളില്‍
അഴുക്കുവെള്ളത്തില്‍
അവന്‍റെ മുഖം തെളിയുന്നതും.



No comments:

Post a Comment

കാഴ്ചകള്‍ എന്നത്തേക്കാളും വിരസമായ ഒരു ദിവസമായിരുന്നു അത്. പുറത്തേക്കിറങ്ങി നേരെ നടന്നത് റെയിൽവേ സ്റ്റേഷനിലേക്ക്. ടിക്കറ്റെടുത്തോ എന്നോർമയില...