27 June 2011

ഞാന്‍ പറയുന്നില്ല..

പറക്കമുറ്റാത്ത കുഞ്ഞിനെ നീ
കാല്‍ചുഴറ്റിയെറിഞ്ഞപ്പോ
അറിയാതെയുള്ളൊന്നു പിടഞ്ഞതാ
മണ്ണിന്‍റെ ചുടലനൃത്തമെന്ന്
ഞാനെവിടെയും പറഞ്ഞീലാ..

മതിവന്ന് നീ കൈതുടക്കും നേരം
വിശപ്പിനാല്‍ അതിതീക്ഷ്ണ
നൊമ്പരം പേറുന്ന കണ്ണിനെ
മുന്നില്‍ക്കണ്ടരിശം തീര്‍ത്താട്ടിയപ്പോ
തളം കെട്ടിയ കണ്ണുനീരാണ്
അതിവര്‍ഷത്തിലെ പ്രളയമെന്നും
ഞാന്‍ പറഞ്ഞീലാ..

മൃതിയോളം വേദനവിഴുങ്ങി
നിന്നെ ജീവിതസരണിയിലാക്കിയ
മാതൃജീവനൊടുങ്ങും മുമ്പേ
ശവക്കുഴിയൊരുക്കിയപ്പോ
എന്‍റെ ഹൃദയതാളം മുറിഞ്ഞാ
ഇടിമുഴക്കമായെത്തുന്നതെന്നും
ഞാന്‍ പറഞ്ഞീലാ..

ചോരക്കുഞ്ഞിന്‍റെ ചുണ്ടിലും
രതിഭോഗംചെയ്യും നരാധമന്‍
ജാമ്യംതേടി പൊതുവേദിയില്‍
സദാചാരം വിളമ്പികേട്ടപ്പോ
വന്ന കോട്ടുവായാണ്
കൊടുങ്കാറ്റായതെന്നും
ഞാന്‍ പറഞ്ഞീലാ..

കൊതിപ്പിച്ച് കൊതിപ്പിച്ച്
തിരയടങ്ങുവോളം നീ രമിച്ച്
പിന്നെ പുഴുവരിച്ച്, ചിതലരിച്ച്
ഒടുങ്ങാതെയാകുമ്പം
എന്നിലേക്കെത്തു‌വാന്‍
എന്‍റെ കനിവിനാല്‍ ചൊരിയുന്നതാ
രാത്രിമഴയെന്നും ഞാന്‍ പറഞ്ഞീലാ..

ഞാന്‍ പറയുന്നില്ല..
ഒരു നുര, തിരയായ്
ആകാശംമുട്ടെ വളരാന്‍ കൊതിച്ച്
കാത്തിരിക്കുന്നത്
ഞാന്‍ പറയുന്നില്ല..

1 comment:

  1. ചോരക്കുഞ്ഞിന്‍റെ ചുണ്ടിലും
    രതിഭോഗംചെയ്യും നരാധമന്‍
    ജാമ്യംതേടി പൊതുവേദിയില്‍
    സദാചാരം വിളമ്പികേട്ടപ്പോ
    വന്ന കോട്ടുവായാണ്
    കൊടുങ്കാറ്റായതെന്നും
    ഞാന്‍ പറഞ്ഞീലാ..

    ReplyDelete

കാഴ്ചകള്‍ എന്നത്തേക്കാളും വിരസമായ ഒരു ദിവസമായിരുന്നു അത്. പുറത്തേക്കിറങ്ങി നേരെ നടന്നത് റെയിൽവേ സ്റ്റേഷനിലേക്ക്. ടിക്കറ്റെടുത്തോ എന്നോർമയില...