02 June 2011

അവള്‍

സദാചാരത്തിന്‍റെ കാവല്‍ നായ്ക്കള്‍
പൂമരത്തിനു ചുറ്റും കുരച്ചുനിന്നു

വിലപറയുന്ന പോത്തിനെ സ്മരിച്ചുകൊണ്ട്
കാല്‍ വിരലിനാല്‍ ചിത്രം വരച്ച ദിനങ്ങള്‍

വിരുന്നുകാര്‍ ചായകഴിഞ്ഞ് മടങ്ങുമ്പോള്‍
അമ്മയുടെ നെഞ്ചില്‍ കനല്‍മഴ

ഇറച്ചിയുടെ നിറവും ചുമട്ടുകൂലിയും
തമ്മിലുള്ള വൈരുദ്ധ്യം കൊണ്ട്
ഇരുട്ടുമുറിയിലവള്‍ തപസ്സിരുന്നു

ഒടുവില്‍...തേരിലെത്തുന്ന രാജകുമാരനെത്തേടി
സ്പനത്തിലേക്ക് തേരേറിപ്പോയവള്‍

പുരനിറയലിന്‍റെ വീര്‍പ്പുമുട്ടലുകളില്‍ നിന്ന്
പുരയിറങ്ങിപ്പോയവള്‍
പര്‍വ്വതങ്ങളിലും ആകശച്ചരിവിലും
ജീവിച്ച് എനിക്കൊപ്പം നടന്നവള്‍

എന്‍റെ കണ്ണുകളില്‍ സൂര്യനുദിക്കന്നു...
എന്‍റെ ചുറ്റിലും വിഷസര്‍പ്പങ്ങള്‍...
എന്‍റെ കാതുകളില്‍ കടലിരമ്പല്‍...

അമ്മയോടുള്ള വിലാപങ്ങളില്‍
അയഥാര്‍ഥങ്ങളുടെ വേലിയേറ്റങ്ങള്‍

ബ്രഹ്മാണ്ഡം മുഴുങ്ങുമാറുച്ചത്തില്‍
അവള്‍ നിലവിളിച്ചുകൊണ്ടിരുന്നു

കാല്‍ച്ചിലമ്പിന്‍റെ ആരവംപോല്‍
അവള്‍ പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു

ഭ്രാന്തമെന്ന് പിറുപിറുക്കുന്നവര്‍ക്കിടയില്‍
വിഭ്രാന്തിയുടെ സ്വാതന്ത്ര്യത്തില്‍
മഴയറിയാതെ..വെയിലറിയാതെ..
തുടക്കവും ഒടുക്കവുമറിയാതെ..

No comments:

Post a Comment

കാഴ്ചകള്‍ എന്നത്തേക്കാളും വിരസമായ ഒരു ദിവസമായിരുന്നു അത്. പുറത്തേക്കിറങ്ങി നേരെ നടന്നത് റെയിൽവേ സ്റ്റേഷനിലേക്ക്. ടിക്കറ്റെടുത്തോ എന്നോർമയില...