09 May 2011

തീ തിന്നുന്നവര്‍

തെരുവിന്‍റെ കുന്നായ്മകളെ
തെറികൊണ്ടവള്‍ വേലികെട്ടി

പതിവ്രത ചമഞ്ഞെന്ന പകലിന്‍റെ
പരദൂഷണം പുഛിച്ചു തള്ളി

ഇരുളിന്‍റെ മറവില്‍ തിളക്കു
ന്നൊരഗ്നിയെ വിഴുങ്ങാനവള്‍
പകലന്തിയോളം തണുപ്പിനെ
ആവാഹിച്ച് കാത്തിരുന്നു

തടയുവാനാകാത്ത തീനാളങ്ങളാല്‍
അരാജകമാകാതെ ഇവിടം കാക്കുന്ന
ഈ തീവിഴുങ്ങിപ്പക്ഷികളെ
നാമെന്തുവിളിക്കും?

എല്ലാം ദഹിപ്പിക്കുന്നൊരഗ്നിയെ
പുല്ലായ് വിഴുങ്ങന്നവര്‍ക്ക്
വിളിപ്പേര് എന്തായാലെന്താ!



1 comment:

  1. കവിത നന്നായിട്ടുണ്ട് ..ആശംസകള്‍

    ReplyDelete

കാഴ്ചകള്‍ എന്നത്തേക്കാളും വിരസമായ ഒരു ദിവസമായിരുന്നു അത്. പുറത്തേക്കിറങ്ങി നേരെ നടന്നത് റെയിൽവേ സ്റ്റേഷനിലേക്ക്. ടിക്കറ്റെടുത്തോ എന്നോർമയില...